SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 PM IST

സ്കൂൾ യാത്ര സുരക്ഷിതമാകും, വിദ്യാവാഹിനി ആപ്പ് റെഡി

vidya-

തൃശൂർ: വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ ബസുകളിൽ ജി.പി.എസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ 'വിദ്യാവാഹിനി' കഴിഞ്ഞവർഷം തുടങ്ങാനായില്ലെങ്കിലും ഈ അദ്ധ്യയനവർഷം ഏതാണ്ട് പൂർണമായും നടപ്പാകും. വിദ്യാർത്ഥികളുടെ യാത്ര ആപ്പിലൂടെ തത്സമയം നിരീക്ഷിക്കാനാകും.

സ്‌കൂൾ വാഹനം എവിടെ എത്തിയെന്ന കൃത്യമായ ലൊക്കേഷൻ വിവരം രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ, മോട്ടർ വാഹന വകുപ്പ് അധികൃതർ എന്നിവർക്കു കൃത്യമായി നിരീക്ഷിക്കാൻ കഴിയും. വിദ്യാവാഹിനി ആപ്പ് ഇത്തവണ നിർബന്ധമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കൊപ്പം ആപ്പ് ഉണ്ടെന്ന് ഉറപ്പാക്കും.

വിദ്യാവാഹിനി പ്രവർത്തനക്ഷമമാക്കാൻ എല്ലാ സ്‌കൂളുകൾക്കും ഐ.ഡി ലഭിക്കണം. തുടർന്ന് രക്ഷാകർത്താക്കൾക്കും ഐ.ഡി നൽകണം. ആപ്പിൽ ഓരോ വിദ്യാർത്ഥിക്കും ഐ.ഡി നിർമ്മിച്ച് രക്ഷിതാക്കൾക്ക് കൈമാറേണ്ട ചുമതല വിദ്യാലയ അധികൃതർക്കാണ്. ആദ്യം സ്‌കൂളിനായി ആവിഷ്‌കരിച്ച പദ്ധതി പിന്നീട് രക്ഷിതാക്കൾക്ക് കൂടി വിവരം ലഭിക്കുന്നവിധം വിപുലപ്പെടുത്തുകയായിരുന്നു. ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

ഫിറ്റ്‌നസ് പരിശോധന കടുപ്പിച്ചു

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുന്നത്. വടക്കാഞ്ചേരി, തൃശൂർ താലൂക്കുകളിൽ ഏതാണ്ട് പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറും. സ്റ്റുഡന്റ് ഫെസിലിറ്റേഷൻ കമ്മിറ്റി സ്‌കൂൾ തുറന്ന ശേഷം ഉടൻ നടത്തും. വിദ്യാർത്ഥികളുടെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ബസുടമകൾക്കും ജീവനക്കാർക്കും നൽകും. വിദ്യാർത്ഥി പ്രതിനിധികൾക്കും മറ്റ് സംഘടനകൾക്കും പരാതികൾ അറിയിക്കാനുള്ള അവസരവുമുണ്ടാകും.

ആപ്പ് ഇങ്ങനെ:

# സ്‌കൂൾ ബസുകളെ ജി.പി.എസ് വഴി സെർവറുമായി ബന്ധിപ്പിക്കും

# പ്ലേസ്റ്റോറിൽ നിന്ന് സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യാം

# സ്‌കൂൾ ബസ് വരുന്ന വഴിയും വേഗവും മൊബൈൽ ഫോണിൽ അറിയാം

# അപകടമുണ്ടായിൽ പാനിക് ബട്ടൺ ഉപയോഗിക്കാം

# അപകട സന്ദേശങ്ങളും അലർട്ടായി ആപ്പിൽ ലഭിക്കും

വിദ്യാവാഹിനി ആപ്പ് ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർക്ക് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയായി വരികയാണ്. അദ്ധ്യയനവർഷം തുടങ്ങിയ ശേഷവും പരിശോധനയുണ്ടാകും.

- കെ.കെ. സുരേഷ് കുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.