SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 AM IST

സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെ, നഗ്നനാക്കി നിർത്തി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ അരുംകൊല; പ്രതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് പൊലീസ്

farhana

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് മലപ്പുറം എസ് പി. സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു.യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത്, ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം. എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചു. ഫർഹാനയാണ് ചുറ്റിക എടുത്തുകൊടുത്തത്. ഈ സമയം ആഷിക്ക് വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. സിദ്ദിഖിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായാൽ നേരിടാൻ സജ്ജമായിട്ടാണ് സംഘം ഹോട്ടൽ മുറിയിലെത്തിയതെന്ന് എസ് പി പറഞ്ഞു.

കൃത്യം നടത്തിയ ശേഷമാണ് പ്രതികൾ ട്രോളി ബാഗും കട്ടറും വാങ്ങിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിക്കുകയായിരുന്നു. ആഷിക്കാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതിയിട്ടത്.തുടർന്ന്‌ ചെന്നൈയിൽ നിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടയിലാണ് പിടിയിലായത്.

സിദ്ദിഖിന്റെ എടിഎം കാർഡിന്റെ പിൻനമ്പരൊക്കെ യുവതി നേരത്തെ മനസിലാക്കിയിരുന്നു. കൃത്യം നടത്തിയ ശേഷം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ മാസം പതിനെട്ടിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടൽ ഉടമ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SIDHIQ MURDER CASE, POLICE, HONEY TRAP, FARHANA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.