SignIn
Kerala Kaumudi Online
Friday, 19 April 2024 11.19 AM IST

പ്രവാസ കാലത്തെ സുഹൃത്തിന്റെ മകൾ, അതുവഴി പരിചയം; പത്തൊൻപതുകാരിയായ ഫർഹാനയുടെ ക്ഷണം സ്വീകരിച്ച് സിദ്ദിഖ് ഹോട്ടലിലെത്തി, ഒടുവിൽ അരുംകൊല

farhana

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സിദ്ദിഖും കേസിലെ പ്രതിയായ ഫർഹാനയും (19) തമ്മിൽ മുൻപരിചയമുണ്ടായിരുന്നു. ഗൾഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫർഹാനയുടെ പിതാവും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫർഹാനയുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി.

ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിന്റെ എ ടി എം നമ്പരും യു പി ഐ പാസ്‌വേഡുമൊക്കെ പ്രതികൾ കൈക്കലാക്കിയിരുന്നു. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഇയാൾ ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമാറ്റദൂഷ്യം കാരണം പതിനെട്ടാം തീയതി പറഞ്ഞുവിട്ടു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്.

ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FARHANA, SIDHIQ MURDER CASE, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.