ഫ്‌ളോറിഡ: തടാകത്തിനരികെ മൂത്രമൊഴിക്കാൻ എത്തിയ യുവാവിന്റെ കെെ അലിഗേറ്റർ കടിച്ചെടുത്തതായി റിപ്പോർട്ട്. ഫ്‌ളോറിഡയിലെ പോർട്ട് ഷാർലറ്റിലാണ് സംഭവം. ജോർദാർ റിവേര എന്ന 23കാരന്റെ വലതുകെെയാണ് അലിഗേറ്ററുടെ ആക്രമണത്തിൽ നഷ്‌ടമായത്. അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ഇയാൾ ഇത് വരെ മുക്തനായിട്ടില്ല.
ബാറിലെ ടോയ്‌ലറ്റിന് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ മടിയായതിനാൽ ജോർദാർ റിവേര മൂത്രം ഒഴിക്കാൻ തടാകക്കരയിലേയ്ക്ക് പോകുകയായിരുന്നു. തടാകകരയിലെത്തിയ ഇയാൾ മൂത്രമൊഴിക്കുന്നതിനിടയിൽ കാൽ തെറ്റിയാണ് തടാകത്തിലേയ്ക്ക് വീണത്. ഈ സമയം ഇയാളെ അലിഗേറ്റർ ആക്രമിച്ച് വലതുകെെ കടിച്ചെടുക്കുകയായിരുന്നു.
റിവേരയുടെ നിലവിളികേട്ട് എത്തിയ ബാറിലെ ജീവനക്കാരാണ് ഇയാളെ അലിഗേറ്ററുടെ വായിൽ നിന്നും രക്ഷപ്പെടുത്തിയത്. പക്ഷെ, അവരെത്തിയപ്പോഴേയ്ക്കും അലിഗേറ്റർ ഇയാളുടെ ഒരു കെെ കടിച്ചെടുത്തിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ജീവനക്കാർ അലിഗേറ്ററിൽ നിന്ന് ജോർദാർ റിവേരയെ രക്ഷിച്ചത്. ഈ സമയത്തിനകം രക്തം വാർന്ന് ഇയാൾ അവശനായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ജോർദാർ റിവേരയെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |