തൃശൂർ: വിയ്യൂരിൽ മകളുടെ ഭർത്താവിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന തെക്കുംകര മണലിത്തറ പുന്നശേരി ശങ്കരൻ നായരുടെയും ഒറ്റയിൽ സൗഭാഗ്യ ലക്ഷ്മിയുടെയും മകൻ ശ്രീകൃഷ്ണൻ (49) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ഉണ്ണിക്കൃഷ്ണനെ (70) വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിയ്യൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമത്രെ. ഇന്നലെ ഉച്ചയോടെ കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ വാടക വീട്ടിൽ വച്ചാണ് സംഭവം. ശ്രീകൃഷ്ണന്റെ ഭാര്യാമാതാവ് മരിച്ചതിനുശേഷം പിതാവ് ഉണ്ണിക്കൃഷ്ണൻ ഇവരൊടൊപ്പമാണ് താമസിക്കുന്നത്. ശ്രീകൃഷ്ണന്റെ അമ്മാവൻ കൂടിയാണ് ഉണ്ണിക്കൃഷ്ണൻ.
ഇന്നലെ ശ്രീകൃഷ്ണന്റെ അമ്മ സൗഭാഗ്യ ലക്ഷ്മിയും ഉണ്ണിക്കൃഷ്ണനും തമ്മിൽ കുടുംബ കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വഴക്ക് നിൽക്കാത്തതിനെത്തുടർന്ന് ശ്രീകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്ന് പറയുന്നു. തർക്കം മൂർച്ഛിച്ചതോടെ ഉണ്ണിക്കൃഷ്ണൻ ശ്രീകൃഷ്ണനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എതാനും മാസം മുമ്പാണ് മകളുടെ പഠന സൗകര്യം കണക്കിലെടുത്ത് കോലഴിയിലേക്ക് താമസം മാറ്റിയത്. ശ്രീകൃഷ്ണന്റെ ഭാര്യ: വിനീത. ഏക മകൾ കാവ്യ കോലഴി ചിന്മയ വിദ്യാലത്തിലെ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |