SignIn
Kerala Kaumudi Online
Friday, 29 March 2024 6.20 PM IST

കർണാടക മന്ത്രിസഭയിലും മേൽക്കൈ സിദ്ധരാമയ്യയ്ക്ക്

karnataka

ബം​ഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസനത്തിന്റെ ഭാഗമായി ഇന്നലെ 24 പേ‌ർകൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിമാരുടെ എണ്ണം 34ആയി. ഏറെ ചർച്ചകൾക്ക് ശേഷം മന്ത്രിമാരുടെ വകുപ്പുകളും തീരുമാനമായി. നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും മേൽകൈ സിദ്ധരാമയ്യക്കാണ്.

ധനകാര്യ വകുപ്പിന്റെ ചുമതലയും പൊലീസിലെ നിർണായകമായ ഇന്റലിജൻസും സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പേഴ്സണൽ വകുപ്പും ഉൾപ്പെടെ അഞ്ച് പ്രധാനവകുപ്പുകളും സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പി.സി.സി അദ്ധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലസേചനം, ബംഗളൂരു നഗരവികസനം എന്നീ അപ്രധാന വകുപ്പുകളാണ്. ആഭ്യന്തരവകുപ്പ് ജി.പരമേശ്വരയ്ക്ക് നൽകി. വ്യവസായം മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം.ബി. പാട്ടീലിനാണ്.

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ. ഏഴംഗങ്ങൾ വീതം ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുമുണ്ട്. 12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഹിന്ദു വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ശിവകുമാർ ആവശ്യപ്പെട്ടിട്ടും മലയാളി കൂടിയായ എൻ.എ.ഹാരിസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാർ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്.ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേർ വീതവുമുണ്ട്. മുസ്‌ലിം വിഭാഗത്തിൽ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയിലുള്ളത്. കൂടാതെ സ്പീക്കർ പദവിയും മുസ്‌ലിം വിഭാഗത്തിനാണ്. അങ്ങനെ അഹിന്ദു മത, സമുദായങ്ങളിൽ നിന്ന് 17 പേരാണ് മന്ത്രിസഭയിൽ. ബ്രാഹ്മണ, ജെയിൻ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്. മലയാളിയായ യു.ടി. ഖാദറാണ് നിയമസഭ സ്പീക്ക‌ർ.

മറ്റു മന്ത്രിമാരും വകുപ്പുകളും

റവന്യു - കൃഷ്ണ ബൈര ഗൗഡ

 പൊതുമരാമത്ത് - സതീഷ് ജാർക്കിഹോളി

 ഊർജം - കെ.ജെ. ജോർജ് (മലയാളി)

ആരോഗ്യം, കുടുംബക്ഷേമം - ദിനേശ് ഗുണ്ടുറാവു

 മെഡിക്കൽ വിദ്യാഭ്യാസം - ഡോ. എം.സി. സുധാകർ സന്തോഷ്

 ഭക്ഷ്യം - കെ.എച്ച്. മുനിയപ്പ

 വിദ്യാഭ്യാസം - മധു ബംഗാരപ്പ

ന്യൂനപക്ഷം - സമീർ അഹമ്മദ് ഖാൻ

 വനിത ശിശുക്ഷേമം - ലക്ഷ്മി ഹെബ്ബാൾക്കർ (ഏക വനിതാമന്ത്രി)

 മൈനിങ് & ജിയോളജി - എസ്.എസ്. മല്ലികാർജുൻ

 ഗതാഗതം - രാമലിംഗ റഡ്ഡി

 ഗ്രാമവികസനം - പ്രിയങ്ക ഗാർഖെ

തൊഴിൽ മന്ത്രി. ടൂറിസം - എൻ.എസ്. ബസ് രാജു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.