തിരുവനന്തപുരം: അയൽവാസിയായ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 32കാരന് എട്ട് വർഷം കഠിന തടവും 35,000രൂപ പിഴയും ശിക്ഷ. പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ. സുദർശനാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണം. പുറമേ സർക്കാർ സഹായം നൽകാനും നിർദ്ദേശിച്ചു.
2021 ഫെബ്രുവരി 18നാണ് സംഭവം. വീടിനു പുറത്തുനിന്ന കുട്ടിയെ പ്രതി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ അശ്ലീല വീഡിയോ കാട്ടി. . കാണാൻ വിസമ്മതിച്ച കുട്ടിയെ ബലമായി പിടിച്ചിരുത്തി വീഡിയോ കാട്ടിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ അന്വേഷിച്ചെത്തിയ മാതാപിതാക്കൾ ഇക്കാര്യം കണ്ടു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതി മൊബൈൽ എറിഞ്ഞുടച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |