ആറ്റിങ്ങൽ: അലർജിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ചികിത്സ തേടിയ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. അയിലം പാറയടി പിരപ്പൻകോട്ടുകോണം വാറുവിള പുത്തൻ വീട്ടിൽ ലാലു- ഉഷ ദമ്പതികളുടെ മകൾ മീനാക്ഷിയാണ് (17) മരിച്ചത് .
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കമ്മൽ ഇട്ടതിനെ തുടർന്നുള്ള അലർജിയാണ് തുടക്കം. രണ്ടാം തീയതി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ 17ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ ഡിസ്ചാർജ് ചെയ്ത് ഓട്ടോറിക്ഷയിൽ മടങ്ങവേ ഉള്ളൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛർദ്ദിക്കുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സാ പിഴവാണ് മരണ കാരണമെന്നരോപിച്ച് പിതാവ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ലക്ഷ്മി, ഗൗരി എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |