അഹമ്മദാബാദ് : ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഐ.പി.എൽ ഫൈനൽകനത്ത മഴമൂലം ഇന്നത്തേക്ക് മാറ്റി. ഇന്ന് രാത്രി 7.30ന് ഇതേ വേദിയിൽ മത്സരം നടക്കും. ഇതാദ്യമായാണ് ഐ.പി.എൽ ഫൈനൽ മാറ്റിവയ്ക്കേണ്ടിവന്നത്.
ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നിറഞ്ഞ ഗാലറിയിലേക്കും ആകാംക്ഷ മുറ്റിയ ആരാധകഹൃദയങ്ങളിലേക്കുമാണ് മഴ ഇരമ്പിയാർത്തു പെയ്തത്. ഇന്നലെ രാത്രി 7.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ടോസ് ഇടാൻപോലും അനുവദിക്കാതെ മഴ പെയ്തുകൊണ്ടിരുന്നു. ഇതോടെ എത്ര ഓവർ വെട്ടിക്കുറച്ചുള്ള ഫൈനൽ നടത്താനാകും എന്ന കണക്കുകൂട്ടലുകളായി. ഫൈനലിന് റിസർവ് ഡേ ഉള്ളതിനാൽ ഇന്നലെ ഒരു പന്തുപോലും എറിയാൻ കഴിയാതെവന്നാൽ മത്സരം മാറ്റിവയ്ക്കുമെന്നുള്ള ആശ്വാസവാർത്തയുമെത്തി. എന്നാൽ 8.50ഓടെ മഴ അൽപ്പം ശമിച്ചത് പ്രതീക്ഷയുണർത്തി. പക്ഷേ അഞ്ചുമിനിട്ടികം വീണ്ടും മഴ ആരംഭിച്ചു. ഇൗ മഴ അധികം വൈകാതെ തോർന്നതോടെ ഗ്രൗണ്ടിൽ നിന്ന് കവറുകൾ മാറ്റാൻ തുടങ്ങി. എന്നാൽ 9.20നും മത്സരം തുടങ്ങാൻ കഴിയും വിധം ഗ്രൗണ്ട് ഒരുക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വീണ്ടും മഴയും തുടങ്ങി.ആ മഴ 11 മണിയായിട്ടും തോരാതിരുന്നതോടെയാണ് കളി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |