പാട്ന: ഭാര്യയുടെ അപേക്ഷയിൽ കൊലക്കേസ് പ്രതിക്ക് മൂന്ന് മാസത്തെ പരോൾ അനുവദിച്ച് പാട്ന ഹൈക്കോടതി. ഏഴ് വർഷമായി ജയിലിൽ കിടക്കുന്ന വിക്കി ആനന്ദ് പട്ടേലിനാണ് ഭാര്യ രഞ്ജീത പട്ടേൽ നൽകിയ ഹർജിയിൽ പരോൾ അനുവദിച്ചത്. ഭർത്താവ് കൂടുതൽ കാലം ജയിലിൽ കിടന്നാൽ തനിക്ക് വന്ധ്യതയടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നായിരുന്നു യുവതി കോടതിയെ അറിയിച്ചത്.
ഏഴ് വർഷം മുമ്പ് നളന്ദയിൽവച്ച് വിക്കി ഒരാളെ ക്രൂരമായി മർദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാൾ സംഭവം നടന്ന് 16 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. തുടർന്ന് വിക്കിക്കെതിരെ ഐ പി സി 302, 307, 341, 342, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴായിരുന്നു വിക്കിയുടെ അറസ്റ്റ്.
'കഴിഞ്ഞ ഏഴ് വർഷമായി ഭർത്താവ് ജയിലിലാണ്. വിവാഹം കഴിഞ്ഞ് അഞ്ചാം മാസം പോയതാണ്. എനിക്ക് വന്ധ്യതയടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഞങ്ങളുടെ വിവാഹം നിയമപരമാണ്. മാനുഷിക പരിഗണന നൽകി ഭർത്താവിന് പരോൾ നൽകണം.' എന്നായിരുന്നു യുവതിയുടെ അപേക്ഷിയിലുണ്ടായിരുന്നത്.
ഗർഭിണിയായ സ്ത്രീ കുറ്റം ചെയ്താൽ അവളെ ജയിലിൽ അയക്കില്ല. കാരണം കുറ്റം ചെയ്തത് സ്ത്രീയാണ്, അല്ലാതെ അവളുടെ വയറിലെ കുഞ്ഞല്ല. അതുപോലെ രഞ്ജീതയുടെയും വിക്കിയുടെയും വിവാഹം നിയമപരമാണെന്നും ഭർത്താവ് ചെയ്ത കുറ്റത്തിന് അവരെ ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിന് പരോൾ ലഭിച്ചതിന് ഏറെ സന്തോഷമുണ്ടെന്ന് യുവതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |