ഹരിപ്പാട്: മുംബയിലെ തടാകത്തിൽ മുങ്ങിമരിച്ച മലയാളിയായ യുവ ഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ ഡോ രഞ്ജിത്ത്(21), സഹോദരി കീർത്തി(17) എന്നിവർ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹം ആലപ്പുഴ താമല്ലാക്കലിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു. രവീന്ദ്രൻ-ദീപ ദമ്പതികളുടെ മക്കളാണ് മരിച്ച രഞ്ജിത്തും കീർത്തിയും.
കീർത്തി മുംബയിലെ ദാവഡി തടാകത്തിൽ വളർത്തുനായയെ കുളിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കീർത്തി ആഴമേറിയ തടാകത്തിൽ വീഴുകയായിരുന്നു. കീർത്തി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രഞ്ജിത്തും മുങ്ങിമരിച്ചു.
നവി മുംബയിൽ ഹൗസ് സർജനാണ് മരിച്ച രഞ്ജിത്ത്. കീർത്തി പ്ളസ്ടൂ വിദ്യാർത്ഥിയാണ്. മാതാപിതാക്കളടങ്ങുന്ന കുടുംബം മുംബയിലെ ഡോമ്പിവലിയിൽ ദീർഘകാലമായി താമസിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ചയാണ് പിതാവായ രവീന്ദ്രൻ താമല്ലാക്കല്ലിൽ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞത്. ഇവിടെ താമസിച്ച ശേഷമാണ് രഞ്ജിത്തും കീർത്തിയും മുംബയിലേയ്ക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |