ആലപ്പുഴ: ഒരു വർഷം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞത്തിലൂടെ ആലപ്പുഴയെ ശുചിത്വ ജില്ലയാക്കുന്നതിനുള്ള രൂപരേഖ ജില്ലാ പഞ്ചായത്ത് തയ്യാറാക്കി. 2024 ജൂൺ 5 ന് മുമ്പ് സമ്പൂർണ ശുചിത്വ ആലപ്പുഴയാക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്ത ശില്പശാലയിലാണ് ശുചിത്വരേഖ തയ്യാറാക്കിയത്. മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു.
സമ്പൂർണ ഖര ശുചിത്വം, സമ്പൂർണ ജലശുചിത്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് പദ്ധതിക്കുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെയും അണിനിരത്തും. നഗരസഭകളുമായുള്ള പ്രവർത്തനം ജില്ലാ ആസൂത്രണ സമിതി വഴി ഏകോപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ശില്പശാലയിൽ പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി.
പദ്ധതി ലക്ഷ്യങ്ങൾ
1. 90% വീടുകളിൽ ബയോബിൻ / സോക്ക് പിറ്റുകൾ / ബയോഗ്യാസ് പ്ലാന്റുകൾ
2. 90% വീടുകൾ ഹരിത കർമ്മ സേനയുമായി കരാറിൽ ഏർപ്പെടണം
3. എല്ലാ കടകളും ഹരിത കർമ്മ സേനകളുമായോ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച ഏജൻസികളുമായോ കരാറിൽ ഏർപ്പെടുക
4. എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ. എല്ലാ ബ്ലോക്കുകളിലും ആർ.ആർ.എഫുകൾ
5. പൊതുസ്ഥലങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ പാടില്ല
6. എല്ലാ കമ്പോള കേന്ദ്രങ്ങളിലും തുമ്പൂർമുഴി മോഡൽ എയറോബിക് ബിന്നുകൾ
7. എല്ലാ സ്ഥാപനങ്ങളും ശുചിത്വ പ്രോട്ടോകോൾ നടപ്പാക്കണം
പ്രവർത്തനങ്ങൾ
'സമ്പൂർണ്ണ ശുചിത്വ ജില്ല' ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കും.
കോളേജ് വിദ്യാർത്ഥികൾക്ക് റീൽസ് മേക്കിംഗ് മത്സരം, തെരുവ് നാടക സ്‌ക്രിപ്റ്റ് മത്സരം
ജില്ലാതല കലാജാഥ, പുതിയ വെബ്‌സൈറ്റ്
സോഷ്യൽ മീഡിയ ടീം രൂപീകരിക്കും
തദ്ദേശ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |