കൊച്ചി: കെ.എസ്.ഇ.ബി സബ് എൻജിനിയറായിരുന്ന കൊല്ലം സ്വദേശി ടി.സി. യോഹന്നാന് കൈക്കൂലിക്കേസിൽ തൃശൂർ വിജിലൻസ് കോടതി വിധിച്ച രണ്ടു വർഷം തടവും 2000 രൂപ പിഴയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. അപ്പീൽ പരിഗണനയിലിരിക്കെ യോഹന്നാൻ മരിച്ചതിനാൽ ഭാര്യ കക്ഷി ചേർന്ന് കേസ് നടത്തിയിരുന്നു. പ്രതി മരിച്ച സാഹചര്യത്തിൽ ഭാര്യ പിഴത്തുക രണ്ടു മാസത്തിനുള്ളിൽ കെട്ടിവയ്ക്കാനും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.
യോഹന്നാൻ മലപ്പുറം പുത്തനത്താണിയിൽ സബ് എൻജിനിയറായിരിക്കെ ഒരു വീട്ടിലേക്ക് ഭൂഗർഭകേബിൾ വഴി വൈദ്യുതി കണക്ഷൻ നൽകാൻ ഇലക്ട്രിക്കൽ കരാറുകാരൻ ഉണ്ണിക്കൃഷ്ണനിൽ നിന്ന് 2002 ഒക്ടോബറിൽ 1000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |