വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെതിരെയുള്ള വായ്‌പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ മരിച്ച നിലയിൽ. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപവാസിയുടെ കൃഷിയിടത്തിലാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേന്ദ്രൻ ഭൂമി പണയപ്പെടുത്തി 25ലക്ഷം രൂപ വായ്‌പയെടുത്തതായും നിലവിൽ പലിശ സഹിതം ഏകദേശം 40ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 80000രൂപ മാത്രമാണ് താൻ വായ്‌പ എടുത്തതെന്നായിരുന്നു രാജേന്ദ്രന്റെ വാദം. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണ സമിതി ബാക്കി തുക തട്ടിയെടുത്തെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹെെക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |