കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ 'ഡി കാസ ഇൻ" പ്രവർത്തിച്ചത് കോർപ്പറേഷൻ അനുമതി ഇല്ലാതെയെന്ന് കണ്ടെത്തിയതോടെ പൂട്ടിച്ചു. ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ പൂട്ടാൻ കോർപ്പറേഷൻ നോട്ടീസ് നൽകുകയായിരുന്നു. ഒരു വർഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഹോട്ടലിനെതിരെ പരാതി നൽകിയിരുന്നു. അന്ന് ലെെസൻസില്ലെന്ന് കണ്ടെത്തി ആരോഗ്യവകുപ്പ് പൂട്ടിച്ച ഹോട്ടൽ ആറ് മാസങ്ങൾക്ക് ശേഷം തുറക്കുകയായിരുന്നു. ഹോട്ടലിൽ മയക്കുമരുന്ന് ഉൾപ്പെടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തെയും പരാതികളുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |