മസ്‍കറ്റ്: മലയാളിയായ പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. തിരുവനന്തപുരം വട്ടക്കരിക്കം രാജീവ് ഗാന്ധി നഗറിലെ സിബി(41) ആണ് മരിച്ചത്. വിസ മാറാനായി ദുബായിൽ നിന്ന് ഒമാനിലെത്തിയതായിരുന്നു സിബി. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അൽ ഖുവൈറിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയായിരുന്നു അന്ത്യം. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.
അതേസമയം ഭർത്താവിനെ കാണാനായി സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാശി യുവതി അടുത്തിടെ അസുഖബാധിതയായി മരിച്ചിരുന്നു. അരിക്കോട് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടെയും നഫീസക്കുട്ടിയുടെയും മകൾ മുഹ്സിന(32) ആണ് മേയ് രണ്ടാം വാരം ഖമീസ് മുഷൈത്ത് സൗദി ജർമ്മൻ ആശുപത്രിയിൽ മരിച്ചത്. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് ജോലി ചെയ്യുന്ന ഭർത്താവായ എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിനെ കാണാനും ഉംറ നിർവഹിക്കാനുമാണ് മുഹ്സിന ജിസാൻ പ്രവിശ്യയിലെ ദർബിൽ എത്തിയത്. മൂന്ന് കൂട്ടികളും മുഹ്സിനയെ അനുഗമിച്ചിരുന്നു.
ഉംറ നിർവഹിച്ച് കുട്ടികളുടെ സ്കൂൾ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് അസുഖ ബാധിതയായത്. പനിയും ശ്വാസ തടസവും അധികരിച്ച മുറയ്ക്ക് ഖമീസിലെ ആശുപത്രിയിൽ നിന്ന് സൗദി ജർമ്മൻ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സ്ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഐസിയുവിൽ പ്രവേശിപ്പിച്ച് നാലാം നാൾ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്ക് ആശുപത്രി മാറ്റത്തിനുള്ള ശ്രമത്തിനിടയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഖമീസിൽ തന്നെ മറവ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |