ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങിയ സ്ഥലവും ബോട്ടിൽ നിന്ന് രക്ഷപ്പെട്ടവരെയും താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ സന്ദർശിച്ചു. ഇന്നലെ ഉച്ചക്ക് 12.30ന് പുന്നമട ഫിനിഷിംഗ് പോയിന്റിൽ എത്തിയ കമ്മിഷൻ പുളിങ്കുന്ന് പൊലീസിന്റെ ബോട്ടിലാണ് അപകടം നടന്ന സ്ഥലത്ത് എത്തിയത്. ജലസുരക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് തൃശ്ശിനാപ്പള്ളി ശ്രീരംഗത്ത് മുത്തുക്കൃഷ്ണൻ, ഭാര്യ ദീപിക, മകൾ ശാന്തി എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
കാലപ്പഴക്കമുള്ള ബോട്ട്
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വേമ്പനാട് കായലിൽ റാണി കായൽ നിലം ഭാഗത്താണ് ആലപ്പുഴ കന്നിട്ട സ്വദേശി അനസ് വാടകയ്‌ക്കെടുത്ത് സർവീസ് നടത്തുന്ന ബോട്ട് 'ഈസ്റ്റേൺ സെഫീൻ" അപകടത്തിൽപ്പെട്ടത്. ഹൗസ് ബോട്ട് കാലപ്പഴക്കമുള്ളതും ഫിറ്റ്നസ് ഇല്ലാത്തതുമാണെന്ന് പുളിങ്കുന്ന് സി.ഐ എസ്. നിസാം ആലപ്പുഴ പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |