തിരുവനന്തപുരം: കെ.എം.എസ്.സി.എൽ തീ പിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തിൽ കത്തിനശിച്ചി്ട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതിൽ വർദ്ധന രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്തമാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |