SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.36 PM IST

ഗുസ്തി താരങ്ങളുടെ സമരം - നാൾവഴി

gusthi

ജനുവരി18- ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ. വർഷങ്ങളായി ബ്രിജ്ഭൂഷൺ പീഡിപ്പിക്കുന്നെന്നും അദ്ദേഹത്തെ ഫെഡറേഷൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും താരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ കായിക മന്ത്രാലയം വിശദീകരണം തേടി

ജനുവരി 19- ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേർ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങളുടെ കൂടിക്കാഴ്ച. എന്നാൽ പരിഹാരമായില്ല

ജനുവരി 20- അന്വേഷണത്തിന് മേരി കോമിന്റെ കീഴിൽ ഏഴംഗ സമിതി രൂപീകരിക്കുന്നു

ജനുവരി 21- അന്വേഷണം നടത്തുമെന്ന അനുരാഗ് താക്കൂറിന്റെ ഉറപ്പിൻമേൽ ഗുസ്തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിക്കുന്നു

ജനുവരി 22- ആരോപണം നിഷേധിച്ച് ഗുസ്തി ഫെഡറേഷൻ രംഗത്തെത്തി

ജനുവരി 23 - ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെൻഡ് ചെയ്തു

ജനുവരി 23 - മേരി കോമിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത്, മുൻ ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ ഉൾപ്പെടെയുള്ളവർ സമിതിയിൽ. അന്വേഷണം പൂർത്തിയാക്കാൻ നാലാഴ്ച സമയം അനുവദിച്ചു

ജനു.31- പാനൽ അംഗങ്ങളുടെ പേരുകൾ തങ്ങളോട് ആലോചിച്ചില്ലെന്ന് താരങ്ങൾ പരാതി നല്കി

ബബിത ഫോഗട്ടിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

ഏപ്രിൽ 16- ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. മത്സരത്തിനില്ലെന്ന് ബ്രിജ്ഭൂഷൺ അറിയിച്ചു. എന്നാൽ, സമിതി നല്കിയ റിപ്പോർട്ട് മന്ത്രാലയം പരസ്യമാക്കാത്തതിൽ പ്രതിഷേധം
ഏപ്രിൽ 23-

പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ ഏഴ് പേർ ബ്രിജ്ഭൂഷണെതിരെ പൊലീസിൽ പരാതി നല്കിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആരോപണം. ഗുസ്തി താരങ്ങളായ പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവർ പ്രതിഷേധവുമായി ജന്തർ മന്ദറിലേക്ക്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ഐർ രജിസ്റ്രർ ചെയ്യണമെന്നും മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ പരസ്യമാക്കണമെന്നും ആവശ്യം

ഏപ്രിൽ 24- ലൈംഗിക പീഡനം തടയൽ നിയമത്തിന് കീഴിൽ രൂപീകരിച്ച ആന്തരിക പരാതി സമിതിയുടെ അഭാവത്തെക്കുറിച്ച് മേൽനോട്ട സമിതി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും ഇത് സുപ്രധാന കണ്ടെത്തലാണെന്നും കായിക മന്ത്രാലയം 45 ദിവസത്തിനുള്ളിൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടത്താൻ ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് അയച്ച കത്തിൽ മന്ത്രാലയം ആവശ്യപ്പെട്ടു

ഏപ്രിൽ 25- ബ്രിജ്ഭൂഷണെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ലൈംഗിക ആരോപണം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഉടൻ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു

ഏപ്രിൽ 27- ഐ.ഒ.എ മൂന്നംഗ പാനൽ രൂപീകരിക്കുന്നു. ഗുസ്തി താരങ്ങൾ അച്ചടക്കം പാലിക്കണമെന്നും തെരുവിലിറങ്ങുന്നതിനു പകരം ഐ.ഒ.എയെ സമീപിക്കണമെന്നും പി.ടി. ഉഷ

ഏപ്രിൽ 28 - ബ്രിജ്ഭൂഷണെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. താരങ്ങൾക്കു നേരെയുള്ള ഭീഷണി പരിശോധിക്കണമെന്നും പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷയൊരുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ബ്രിജ്ഭൂഷണെ പുറത്താക്കുന്നതു വരെ സമരം തുടരുമെന്ന് താരങ്ങൾ

ഏപ്രിൽ 29- പിന്തുണയറിയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സമര വേദിയിൽ

മേയ് 3- താരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ പി.ടി. ഉഷയ്ക്കെതിരെ പ്രതിഷേധം

മേയ് 11- ബ്രിജ്ഭൂഷണെ നുണപരിശോധനയ്ക്ക് വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ

മെയ് 28- പുതിയ പാർലമെന്റ് ഉദ്ഘാടന ദിവസം ഇന്ത്യാ ഗേറ്റിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാർച്ച്. കർഷക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ പിന്തുണയുമായി ആയിരങ്ങൾ ഇന്ത്യാ ഗേറ്റിൽ

പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ താരങ്ങളെ പൊലീസ് തടഞ്ഞു. സംഘർഷത്തെത്തുടർന്ന് അറസ്റ്ര് ചെയ്ത ശേഷം രാത്രിയിൽ വിട്ടയച്ചു

മേയ് 30- മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ. അനുനയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം പിൻവലിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GUSTHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.