തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച രണ്ട് ഡിജിപിമാരുടെ യാത്രയയപ്പ് പരേഡിൽ തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനെതിരെ നടപടി. വിരമിക്കൽ ചടങ്ങിൽ ആകാശത്തേയ്ക്ക് വെടിയുതിർക്കുന്നതിൽ വീഴ്ച വരുത്തിയ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ശിക്ഷാ നടപടി വിധിച്ചത്. തോക്ക് ഉപയോഗത്തിൽ ഒരാഴ്ചത്തെ പുനർ പരിശീലനത്തിന് വിധേയരാകാനാണ് നിർദേശം.
സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ. ബി സന്ധ്യയ്ക്കും ആനന്ദകൃഷ്ണനും ഇന്നലെ രാവിലെ എസ്എപി ഗ്രൗണ്ടിൽ യാത്രയയപ്പ് പരേഡ് നൽകിയിരുന്നു. യാത്രയയപ്പിന്റെ ഭാഗമായി വിവിധ പ്ളാറ്റൂണുകളോടൊപ്പം വനിതാ ബറ്റാലിയൻ ആകാശത്തേയ്ക്ക് വെടിയുതിർത്തെങ്കിലും ഭൂരിഭാഗം ഉദ്യോഗസ്ഥരുടെയും തോക്കിൽ നിന്ന് വെടിപൊട്ടാത്തതാണ് നടപടിയിലേയ്ക്ക് നയിച്ചത്.
എസ് ആനന്ദകൃഷ്ണന് നൽകിയ പരേഡിൽ ആറാം ബറ്റാലിയനെിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് മാത്രമാണ് വെടിപൊട്ടിയത്. ബി സന്ധ്യയുടെ യാത്രയയപ്പ് പരേഡിലും വീഴ്ചയുണ്ടായി. ഇവർക്കായി നൽകിയ തിരകളിൽ ഭൂരിഭാഗവും ഉപയോഗിക്കാത്ത നിലയിലായിരുന്നു എന്നും പിന്നീട് കണ്ടെത്തി. വെടി പൊട്ടിക്കാൻ വനിതാ ഉദ്യോഗസ്ഥർ മടി കാണിച്ചതായി തെളിഞ്ഞതോടെ തൃശ്ശൂർ പൊലീസ് അക്കാദമിയ്ക്ക് കീഴിലുള്ള, തോക്ക് ഉപയോഗിക്കുന്നതിൽ അടക്കം പരിശീലനം നൽകുന്ന കോഴ്സിൽ വീണ്ടും പങ്കെടുക്കാനായി ശിക്ഷ വിധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |