തൃശൂർ : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ. വാടാനപ്പിള്ളി ബീച്ച് സ്വദേശി വടക്കൻ വീട്ടിൽ രഞ്ജിത്തിനെയാണ് (29) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷ വിധിച്ചത്.
രണ്ട് കേസിലായി 30 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2016 ഏപ്രിലിൽ രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പെൺകുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ സമാനരീതിയിൽ ബന്ധു വീട്ടിൽ നിന്നും തമിഴ്‌നാട്ടിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പാവറട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാവറട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരു കേസുകളിലുമായാണ് പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് എസ്.ബിനോയിയും സഹായികളായി അഡ്വ.അമൃതയും, അഡ്വ.സഫ്‌നയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |