കൊച്ചി: ബ്രൂവറി അഴിമതി ആരോപണത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി എട്ടിന് പരിഗണിക്കാൻ മാറ്റി. മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ എ.എസ്. രഞ്ജിത്താണ് ഹർജി നൽകിയത്. സർക്കാർ നൽകിയ ഹർജിയിൽ കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല 2018ൽ നല്കിയ പരാതിയിലാണ് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |