SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.57 PM IST

മാലിന്യം ശേഖരിക്കാം, സുഖമായി ജീവിക്കാം ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രതിമാസ വരുമാനം 35,000 രൂപ വരെ

praka

റിപ്പോർട്ട് : പ്രസന്ന

വീഡിയോ, ഫോട്ടോ: ജോഷ്‌വാൻ മനു

കൊച്ചി: കൈനിറയെ വരുമാനംകിട്ടുന്ന ജോലിയാണ് ഇന്ന് മാലിന്യം നീക്കൽ. ഹരിതകർമ്മ സേനയിൽ മാസം 35,000 രൂപ വരെ നേടുന്നവരുണ്ട് . തൊഴിൽ തേടി ഹരിതകർമ്മസേനയിലേക്ക് അപേക്ഷകരുടെ ഒഴുക്കാണ്.

കുടുംബശ്രീയുടെ കീഴിൽ 2016 ലാണ് സംസ്ഥാന സർക്കാർ ഹരിതകർമ്മസേന രൂപീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ജോലി. വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ലഭിക്കും. പ്ളാസ്റ്റിക് എടുക്കുന്നതിന് കൊച്ചി കോർപ്പറേഷനിൽ 75 രൂപയാണ് പ്രതിമാസ ഫീസ്. ജൈവമാലിന്യം എടുക്കാനും 75 രൂപ നൽകണം. യൂസർ ഫീ സേനാംഗങ്ങൾക്ക് വീതിച്ചെടുക്കാം. മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ വില്പന, വളം നിർമ്മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ അധികതുക സമ്പാദിക്കാനുമാകും.

മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിമാസം 25,000 മുതൽ 35,000 വരെ രൂപ വരുമാനം നേടുന്നവരുണ്ട്. സംസ്ഥാനത്ത് 34,000 ഹരിതസേന പ്രവർത്തകരുണ്ട്. ഭൂരിഭാഗവും വനിതകൾ.

കൊച്ചിയിലെ ഹരിതകർമ്മസേന

കഴിഞ്ഞ മാർച്ചിൽ ബ്രഹ്മപുരം പ്ളാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കൊച്ചിയിൽ ഹരിതകർമ്മസേന രൂപീകരിച്ചത്. രജിസ്റ്റർ ചെയ്ത 943ൽ 600പേർ സ്ത്രീകളാണ്.

2001 ഏപ്രിൽ 8ന് വൈറ്റില ചക്കരപ്പറമ്പ് ഡിവിഷൻ കൗൺസിലർ വി.കെ. പ്രകാശന്റെ നേതൃത്വത്തിലാണ് വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്ന പദ്ധതി ആരംഭിച്ചത്. 1600 കുടുംബങ്ങളുള്ള ഡിവിഷനിൽ 900 വീട്ടുകാർ മാത്രമാണ് മാലിന്യം നൽകാൻ തയ്യാറായത്. 20 രൂപ പ്രതിമാസം ഈടാക്കി കുടുംബശ്രീ പ്രവർത്തകരായ നാലു സ്ത്രീകളാണ് മാലിന്യം എടുത്തിരുന്നത്. 2009ൽ ജെ.എൻ.യു.ആർ.എം പദ്ധതിയിൽ സീറോ വേസ്റ്റ് സിറ്റിയായി കൊച്ചിയെ തിരഞ്ഞെടുത്തിരുന്നു. എന്നാലിപ്പോൾ മന്ദഗതിയിലാണ് ഇവിടത്തെ കർമ്മസേന.

''മാലിന്യശേഖരണത്തിന് ആളെ കിട്ടാതിരുന്ന കാലമുണ്ട്. മാന്യമായ വേതനം ലഭിച്ചുതുടങ്ങിയതോടെ ഹരിത കർമ്മസേനയിൽ അംഗങ്ങളാകാൻ തൊഴിലന്വേഷകരുടെ തിരക്കാണിപ്പോൾ.

ആർ.എസ്. അമീർ ഷാ,​

സംസ്ഥാന പ്രോഗ്രാം ഓഫീസർ,​

ശുചിത്വമിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARITA, 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.