SignIn
Kerala Kaumudi Online
Friday, 19 April 2024 8.41 AM IST

ഓഹരി സൂചികകൾ നഷ്ടത്തിൽ, നിഫ്റ്റി 18,​500ൽ താഴെ

stock

മുംബയ്: രാജ്യത്തെഓഹരി വിപണി സൂചികകൾ തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിലായി. സെൻസെക്സ് 193.70 പോയിന്റ് ( 0.31 ശതമാനം)​ ഇടിഞ്ഞ് 62,428.54 എന്ന നിലയിലെത്തി. വ്യാപാരത്തിനിടെ ഇത് 263.1 പോയിന്റ് നഷ്ടത്തിൽ 62,359.14 എന്ന നിലയിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 46.65 പോയിന്റ് (0.25 ശതമാനം)​താഴ്ന്ന് 18,487.75 ൽ എത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക് 3.31 ശതമാനവും ഇടിഞ്ഞു.

രാജ്യത്തെ ജി.ഡി.പി മാർച്ച് പാദത്തിൽ പ്രതീക്ഷകൾക്കപ്പുറം 6.1 ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം ജി.ഡി.പി 7.2 ശതമാനത്തിലേക്ക് എത്തിയെങ്കിലും വിപണിയിൽ ഈ കുതിപ്പ് പ്രകടമായില്ല.

ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അൾട്രാടെക് സിമന്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, മാരുതി എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ മറ്റ് പ്രധാന കമ്പനികൾ. ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, നെസ്‌ലെ, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച 3,405.90 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌.ഐ.ഐ.) അറ്റ ​​വാങ്ങലുകാരായി തുടർന്നു. ഏഷ്യൻ വിപണികളിൽ സിയോൾ, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 72.48 ഡോളറിലെത്തി. യുഎസിൽ, വായ്പാ പരിധി ഉയർത്തിയതും ബജറ്റ് വെട്ടിക്കുറയ്ക്കൽ പാക്കേജും അംഗീകരിക്കപ്പെട്ടതും വരുംദിവസങ്ങളിൽ വിപണിയെ സ്വാധീനിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.