മൂലമറ്റം: ടൗണിൽ ബിവറേജ് ഷോപ്പും രണ്ട് വസ്ത്ര കടകളും ഒരു സ്റ്റേഷനറി കടയും കുത്തി തുറന്ന് മോഷണം. ഇരുപതിനായിരത്തിൽപരം രൂപയും സിഗരറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും മോഷണം പോയി. ബിവറേജിൽ നിന്ന് പത്ത് കുപ്പി വില കൂടിയ മദ്യവും മോഷണം പോയിട്ടുണ്ട്. ലക്ഷ്മി ടെക്സ്റ്റയിൽസിന്റെ താഴ് കുത്തിതുറക്കാൻ ശ്രമിച്ചച്ചെങ്കിലും പരാജയപ്പെട്ടു. മോഷണം നടന്ന സ്ഥാപനങ്ങളിലെ താഴ് പൊളിച്ച നിലയിലാണ്. പ്രതിയുടേയത് എന്ന് സംശയിക്കുന്ന സി.സി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. .ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയവരാണ് വിവരം അറിയുന്നത്. ഉടൻ തന്നെ കാഞ്ഞാർപൊലീസിനെ വിവരം അറിയിച്ചു.
എസ്.ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇടുക്കിയിൽ നിന്ന് പൊലീസ് നായയും ഫിങ്കർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.. പ്രതി ഗ്ലൗസ് ധരിച്ചിരുന്നതായും മുഖം മറച്ചിരുന്നതായും ബിവറേജസിലെ സിസിടിവി യിൽ നിന്നും വ്യക്തമായിട്ടുണ്ട്. മോഷണം നടന്ന കടയിൽ നിന്നും പൊലീസ് നായ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പിൻവശത്തിലൂടെ അര കിലോമീറ്റർ പോയ ശേഷം തിരികെ വന്നു. സാഫല്യം ടെക്സ്റ്റയിൽസ്, ഇടവക്കണ്ടം ടെക്സ്റ്റയിൽസ് , പോത്തുംമൂട്ടിൽ മണിയുടെ സ്റ്റേഷനറികട, ബിവറേജ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അന്വേഷണം ഊർജിതപ്പെടുത്തിയതായി കാഞ്ഞാർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |