കണ്ണൂർ : ട്രെയിന് തീപിടിച്ചതറിഞ്ഞയുടൻ സ്റ്റേഷൻ മാനേജർ എസ്.സജിത്ത്കുമാർ, ടൗൺ ഇൻസ്‌പെക്ടർ ബിനു മോഹൻ, ആർ.പി.എഫ് എസ്.ഐ.വിനോദ്കുമാർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. പുലർച്ചെ തന്നെ ബോംബ്, ഡോഗ് സ്‌ക്വാഡുകളുമെത്തി. കേന്ദ്ര, സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും പരിശോധിച്ചു. ഇതിനിടെ എൻ.ഐ.എയുമെത്തി.
ഏഴ് മണിയോടെ പാലക്കാട് നിന്നെത്തിയ അസി. റെയിൽവേ ഡിവിഷനൽ മാനേജരുടെ നേതൃത്വത്തിലും ട്രെയിൻ പരിശോധിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സൂപ്രണ്ട് ഇൻ ചാർജ് സജീവൻ, ഡിവൈ.എസ്.പിമാരായ സുരേഷ് ബാബു, ധനഞ്ജയബാബു, ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, ഇൻസ്‌പെക്ടർമാരായ ബിനുമോഹൻ, ശ്രീജിത്ത്‌കൊടേരി, ബിജുപ്രകാശ്, ടി.പി.സുമേഷ് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
റെയിൽവേ നാലാം ഫ്‌ളാറ്റ് ഫോമിന്റെ കാട് മൂടികിടക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ പരിശോധന നടത്തി. രാവിലെ 9ന് വിരലടയാള വിദഗ്ദ്ധരും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |