കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ ബോഗി തീഗോളമായപ്പോൾ ഒഴിവായത് വൻദുരന്തം. ട്രെയിൻ നിറുത്തിയ മൂന്നാമത്തെ പ്ളാറ്റ്‌ഫോമിലെ എട്ടാം യാർഡിൽ നിന്ന് നൂറ് മീറ്റർ പോലുമില്ല ഭാരത് പെട്രോളിയം കോർപ്പറേഷ ന്റെ(ബി.പി.സി.എൽ) ഇന്ധന സംഭരണ കേന്ദ്രത്തിലേക്ക്. നാല് കൂറ്റൻ ഇന്ധന സംഭരണ ടാങ്കുകളാണ് ഒന്നാം ട്രാക്കിന് സമീപത്തെ പ്ലാന്റിലുള്ളത്.
ബി.പി.സി.എല്ലിലേക്ക് ഇന്ധനം കൊണ്ടുവരുന്ന ട്രെയിനുകൾ നിറുത്തുന്ന യാഡിന് തൊട്ടടുത്തുള്ള യാർഡിലായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ്. ട്രെയിനിൽ കൊണ്ടുവരുന്ന ഇന്ധനം പൈപ്പ് വഴിയാണ് ഒന്നാമത്തെ ട്രാക്കിന് സമീപത്തെ സംഭരണശാലയിലേക്കു മാറ്റുന്നത്. ട്രെയിനിലെ തീ പുറത്തേക്ക് പടർന്നിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. കണ്ണൂരിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിശമനസേനാസംഘം പെട്ടെന്ന് എത്തിയത് അനുഗ്രഹമായി. കണ്ണൂരിൽ റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും കാത്തിരിപ്പ് കേന്ദ്രത്തിലും മാത്രമാണ് സി.സി ടിവികൾ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |