തിരുവനന്തപുരം: കട്ടപ്പന ബെവ്കോ ചില്ലറവില്പന ശാലയിലെ ജീവനക്കാരനിൽ നിന്ന് കണക്കിൽപെടാത്ത പണം വിജിലൻസ് പിടികൂടിയ കേസിൽ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാവുമെന്ന് എം.ഡി.യോഗേഷ് ഗുപ്ത പറഞ്ഞു. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് 85,300 രൂപ കണ്ടെത്തിയത്. ജീവനക്കാർക്ക് വീതിച്ചെടുക്കാൻ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. മദ്യകമ്പനികൾ ജീവനക്കാർക്ക് കൈമടക്കായി നൽകിയ പണമാണെന്നാണ് വിജിലൻസ് നിഗമനം. വിജിലൻസ് റിപ്പോർട്ട് ഇതേവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.ഡി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |