തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് കോളേജ് പ്രിൻസിപ്പലായിരുന്ന ജി.ജെ. ഷൈജു. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഈ വാദമുന്നയിച്ചത്. ചട്ടം പാലിച്ച തനിക്കെതിരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കള്ളക്കേസെടുത്തത്.
യൂണിയൻ തിരഞ്ഞെടുപ്പിൽ ആരോമൽ. വി.എൽ, അനഘ. ആർ.എസ് എന്നിവരാണ് യൂണിവേഴ്സിറ്റി കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. അനഘ രാജിവച്ചു. പ്രതിനിധിയുടെ മരണം, രാജി, തുടരാനാവാത്ത മറ്റ് കാരണങ്ങൾ എന്നിവയുണ്ടായാൽ പകരം ആളിനെ നിയമിച്ച് ഒഴിവ് നികത്തണമെന്നാണ് ചട്ടം. ഇക്കാര്യമേ താൻ ചെയ്തിട്ടുള്ളൂ എന്നാണ് ഷൈജുവിന്റെ വാദം. ഹർജിയിൽ ശനിയാഴ്ച കോടതി വാദം കേൾക്കും. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനനാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |