ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഇന്ത്യൻ വംശജനായ സ്വീഡിഷ് എഴുത്തുകാരൻ അശോക് സ്വയിൻ. പ്രധാനമന്ത്രി ഓരോ മണിക്കൂറിലും വസ്ത്രം മാറിയത് കൊണ്ട് മാത്രം രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകില്ല എന്ന് ഒഡീഷ സ്വദേശി കൂടിയായ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മൃതദേഹങ്ങൾ മറയ്ക്കാനായുള്ള ശരിയായ വസ്ത്രവും രാജ്യം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം തുടർന്നു.
A country does not become great just because its Prime Minister changes clothes every hour. The country also needs to find some proper clothes to cover the dead bodies. Train accident in Odisha, India pic.twitter.com/ZyHcuEc31D
— Ashok Swain (@ashoswai) June 3, 2023
അതേസമയം ഒഡിഷ ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു,. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ഇ ന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപമാണ് ദുരന്തം. കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡൽ എക്സ്പ്രസ് ആണ് ആദ്യം അപകടത്തിൽ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഗികൾ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. മരണസംഖ്യ ഇതിനോടകം തന്നെ 288 ആയി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |