വൈപ്പിൻ: എളങ്കുന്നപ്പുഴ സാബു കൊലക്കേസിൽ തിരുവനന്തപുരം കടക്കാവൂർ പെരുംകുളം മെഹ്റുന്നീസ മൻസിലിൽ നിഷാദിനെ (അൻവർ- 40) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ ഇയാളെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൂട്ടുപ്രതി വിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപത്തുവച്ച് സാബുവിനെ മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ തൊട്ടടുത്ത പഴയ ഷെഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിറ്റേന്ന് അവശനിലയിൽ കണ്ടെത്തിയ സാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനമ്പം ഡി.വൈ.എസ്.പി. എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐമാരായ കെ.എൽ.യേശുദാസ്, വിപിൻ കുമാർ, എസ്.ഐ. അനീഷ്, എ.എസ്.ഐ മാരായ ഷാഹിർ, ബിജു, ദേവരാജ് സി.പി.ഒ മാരായ രാഹുൽ കുമാർ, ഉമേഷ്, പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |