കളമശേരി: ഗതാഗതം തടസപ്പെടുത്തും വിധം കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റു. കളമശേരി സയൻസ് പാർക്ക് ഓപറേറ്ററായ സനൽകുമാർ (33) ആണ് അതിക്രമത്തിന് ഇരയായത്. ഇയാളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം. സയൻസ് പാർക്ക് സന്ദർശിച്ച സ്ത്രീകൾക്ക്, തങ്ങളുടെ വാഹനം പുറത്തേക്ക് ഇറക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടുന്നത് കണ്ടാണ് സുനിൽ അവിടേയ്ക്ക് എത്തിയത്. തടസമായി പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെ ഡ്രൈവർ സുനിലിനെ പെടുന്നനെ ആക്രമിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ശേഷം ഇയാൾ കാറുമായി കടന്നു. നൊച്ചിമ സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് ലഭിച്ചിട്ടുള്ള വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |