കൊടുങ്ങല്ലൂർ: ഓൺലൈൻ ഡേറ്റിംഗ് അപ്ലിക്കേഷൻ വഴി പരിചയപ്പെടുന്നവരിൽ നിന്നും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. മേത്തല പുതുവൽപുരയിടം വീട്ടിൽ അജ്മൽ (28), പുല്ലൂറ്റ് വാലത്തറ വീട്ടിൽ അഖിൽ (29) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർ ഉപയോഗിക്കുന്ന ഗ്രിൻഡർ എന്ന ഓൺലൈൻ അപ്ളിക്കേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തി, അവരിൽ നിന്നും താത്കാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് മൊബൈൽ ഫോൺ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇപ്രകാരം പരിചയപ്പെട്ട യുവാവിനെ ഇന്ദ്രപ്രസ്ഥം ബാർ ഹോട്ടലിൽ മുറി എടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മൊബൈൽഫോൺ ഉപയോഗിക്കാനായി വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ: ഹരോൾഡ് ജോർജ്, സി.പി.ഒമാരായ ഫൈസൽ, വിപിൻ കൊല്ലറ, രാജൻ, ഗോപകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |