കോഴിക്കോട്: ഡോക്ടർ ദമ്പതികളെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ 'അർച്ചന'യിൽ റാം മനോഹർ (70),ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗികളായ ഇരുവരും കൂടിയ അളവിൽ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കുറിപ്പിലുള്ളത്. റാം മനോഹർ ഇ.എൻ.ടി ഡോക്ടറും ശോഭ മനോഹർ പീഡിയാട്രീഷനുമാണ്. തൃശൂർ തൃപ്രയാർ സ്വദേശികളായ ഇരുവരും നാട്ടിൽ സ്വകാര്യ ക്ലിനിക് നടത്തിയിരുന്നു. ആറുമാസമായി കോഴിക്കോടാണ് താമസം. സമീപത്ത് താമസിക്കുന്ന മകൾ പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിരലടയാള വിദ്ധരും സ്ഥലത്തെത്തി.മകൾ അർച്ചന ദന്ത ഡോക്ടറാണ്. മരുമകൻ:അർജുൻ (മാഹി കോളേജിൽ ട്യൂട്ടർ). പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം ഇന്ന് 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |