ചേർത്തല : പട്ടിജാതിവിഭാഗത്തിൽപ്പെട്ട എട്ടുവയസുകാരിക്കുനേരെ ലൈംഗികാഅതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 18 വർഷം തടവും മൂന്നര ലക്ഷം രൂപയും പിഴയും ശിക്ഷ വിധിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആനത്തുമ്പിൽ വീട്ടിൽ പ്രവീണിനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് കൂടി അനുഭവിക്കണം. പ്രതി തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരുകേസിൽ റിമാൻഡിൽ കഴിയവേയാണ് ഈ കേസിന്റെ വിചാരണ നടന്നത്.
2019ൽ വീടിനടുത്തുള്ള പറമ്പിൽ സഹോദരനും കൂട്ടുകാരനുമൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ വീട്ടിൽ വിരുന്നു വന്ന പ്രതി അടുത്ത് വിളിച്ച് അതിക്രമത്തിനു ശ്രമിച്ചതായായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |