ന്യൂഡൽഹി: ട്രെയിൻ ദുരന്തം നടന്ന ഒഡീഷയിലെ ബാലസോറിൽ ഗതാഗതം പുനസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ജോലികളാരംഭിച്ച് റെയിൽവേ. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ആയിരത്തിലധികം തൊഴിലാളികൾ രാവും പകലും പണി ചെയ്യുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇതിന്റെ വീഡിയോയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Officials are closely monitoring the restoration process at the accident site.
— Ministry of Railways (@RailMinIndia) June 3, 2023
ഏഴ് മണ്ണുമാന്തി യന്ത്രങ്ങളും നാല് ക്രെയിനുകളുമടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇരുപത്തിനാല് അഗ്നിശമന സേന യൂണിറ്റുകളും, ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്.
അതേസമയം, ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. അപകടത്തിൽ എണ്ണൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അപകടസ്ഥലം സന്ദർശിച്ചിരുന്നു. ബുധനാഴ്‌ചയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റെയിൽവേ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |