കേരളത്തിൽ കടൽ മത്സ്യ ലഭ്യതയിൽ നാലിലൊന്ന് വർദ്ധന ഉണ്ടായതായി കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ ) കണ്ടെത്തൽ. രാജ്യത്തെ മൊത്തം കടൽ മത്സ്യ ലഭ്യത 2022ൽ 34.9 ലക്ഷം ടണ്ണായിരുന്നു. കേരളത്തിൽ ഇക്കാലയളവിൽ 6,87ടൺ മത്സ്യമാണ് ലഭിച്ചത്. 2021ൽ 5.5 ലക്ഷം ടണ്ണും കൊവിഡ് കാരണം മീൻപിടുത്തം കുറഞ്ഞ 2020ൽ ഇത് 3.6 ലക്ഷം ടണ്ണുമായിരുന്നു. ആകെ മത്സ്യ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. 7.22 ലക്ഷം ടണ്ണുമായ് തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കർണാടക. (6.95 ലക്ഷം ടൺ).
രാജ്യത്തെ മൊത്തം മത്തി ലഭ്യതയിൽ 188.15 ശതമാനത്തതിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ മത്തിയുടെ ലഭ്യത കേരളത്തിലും ഉയർന്നു. 2022ൽ 1.10 ലക്ഷം ടൺ മത്തി കേരളതീരത്തു നിന്ന് ലഭിച്ചു. 2021ൽ ഇത് 3279 ടണ്ണായിരുന്നു. രണ്ടാം സ്ഥാനം അയലയ്ക്കാണ്. 1.01 ലക്ഷം ടൺ അയലയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഇത് മുൻ വർഷവുമായി തട്ടിച്ചു നോക്കിയാൽ ഇരട്ടിയോളം വർദ്ധനവാണ്. കിളി, കൊഴുവ, കണവ തുടങ്ങിയ ചെറിയ ഇനം മീനുകളുടെ ലഭ്യതയും കൂടി.
കിലോക്ക് 300 രൂപ വരെ ഉയർന്ന മത്തി, അയില വില ഇപ്പോൾ 200ൽ താഴെയാണ്. നെയ്മത്തിക്ക് പകരം പ്രിയം കുറഞ്ഞ മുള്ളുള്ള മത്തിയാണ് ഇപ്പോൾ കൂടുതൽ ലഭിക്കുന്നത്. അതേ സമയം വറ്റ, നെയ്മീൻ, കാളാഞ്ചി , ആവോലി തുടങ്ങി മുന്തിയ ഇനം മത്സ്യങ്ങളുടെ ലഭ്യതയിൽ വർദ്ധനവ് ഉണ്ടായില്ല. കടലിൽ ചൂട് കൂടിയതിനാൽ തീരത്തുനിന്ന് ഉൾക്കടലിലേക്ക് വലിയ ഇനം മീനുകൾ പോയതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |