ഭുവനേശ്വർ: അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി പുറത്ത്. ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുമ്പോട്ട് പോയതെന്നും മാർഗ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ്. ട്രെയിനിന്റെ വേഗത കൂട്ടിയില്ല. മാർഗ നിർദ്ദേശങ്ങൾ പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് പൈലറ്റ്. ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നും ഉത്തരവാദികളെ കണ്ടെത്തിയെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.ലോക്കോ പൈലറ്റിന്റെ മോഴിയും ഇത് ഊട്ടിയുറപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |