SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.20 PM IST

അമേരിക്കയിൽ നിന്നുമുള്ള പഴം ഇങ്ങ് കേരളത്തിലെ മലയോര മണ്ണിലും കായ്‌ച്ചു, ജ്യൂസായും മുറിച്ചും കഴിക്കാം, വില ലഭിക്കുക കിലോയ്‌‌ക്ക് 300 രൂപ വരെ

fruit

കടമ്പനാട് : ആവശ്യക്കാരേറെയുള്ള അവക്കാഡോ കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്പനാട് തുവയൂർ സൗത്ത് പനവിള ഷോൺ വില്ലയിൽ സുജിത്ത് ടി.തങ്കച്ചൻ. എറണാകുളത്ത് നിന്ന് വാങ്ങിയ തൈനട്ട് അഞ്ച് വർഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. ഇപ്പോൾ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു നിൽക്കുകയാണ്. മലയോര മേഖലയിൽ അപൂർവമായാണ് അവക്കാഡോ കായ്ക്കുന്നത്. അവക്കാഡോ പഴങ്ങൾക്ക് വെണ്ണപ്പഴമെന്നും വിളിപ്പേരുണ്ട്. പഴത്തിനുള്ളിലെ മഞ്ഞകലർന്ന മാംസളമാണ് കഴിക്കുന്നത്.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് അവക്കാഡോ കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നുണ്ട്. സുജിത്തിന്റെ വീട്ടുവളപ്പിൽ സമ്മിശ്ര ഫലവർഗ കൃഷിയാണ് ഉള്ളത്. ഡ്രാഗൺ ഫ്രൂട്ട് , ലിച്ചി , റമ്പൂട്ടാൻ , ഫിലോസാൻ, മാംഗോസ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട് , നോനി , അമ്പഴം, സീതപ്പഴം, ശീമപുളി, മീൻപുളി, ചെറുനാരകം തുടങ്ങി 80 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.

അവക്കാഡോ,

സ്വദേശം : അമേരിക്കൻ ഐക്യനാടുകൾ

പൂവിട്ട് രണ്ടുമാസം കൊണ്ട് പഴമാകും.

പഴത്തിന്റെ വില : കിലോയ്ക്ക് 300 രൂപ

പോഷകഗുണങ്ങൾ ഏറെയുള്ള അവക്കാഡോ പഴം ജ്യൂസാക്കി കുടിക്കാനാണ് ആൾക്കാർക്ക് പ്രിയം.

സുജിത്ത് ടി.തങ്കച്ചൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, AVACADO, JUICE, AMERICAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.