ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. ബർഗഢ് ജില്ലയിൽ മെന്ദപാലിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്ന് ദിവസം മുമ്പാണ് ഒഡീഷയിലെ തന്നെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 275 പേർ കൊല്ലപ്പെട്ടത്. ഈ അപകടം നടന്നതിന്റെ 500 കിലോമീറ്റർ അകലെയാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഒരു സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കീഴിലുള്ള ചരക്ക് ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്. ഫാക്ടറി വളപ്പിനുള്ളിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഈ അപകടത്തിൽ റെയിൽവേയ്ക്ക് പങ്കില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.
#WATCH | Some wagons of a goods train operated by a private cement factory derailed inside the factory premises near Mendhapali of Bargarh district in #Odisha. There is no role of Railways in this matter: East Coast Railway pic.twitter.com/NyVT1GHXdJ
— TOI Bhubaneswar (@TOIBhubaneswar) June 5, 2023
ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് മൂന്നു ട്രെയിനുകൾ അപകടത്തിൽ പെട്ടത്. ഷാലിമാർ–ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നായിരുന്നു അത്. നിലവിൽ 260ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. തൊള്ളായിരത്തോളം പേർ ആശുപത്രി വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |