കാഞ്ഞാണി: ഒഡിഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നാല് മലയാളി യുവാക്കൾ ഇന്നലെ രാത്രിയോടെ നാട്ടിലെത്തി. വിഘ്‌നേശ്വർ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് ഏഴേകാലോടെ കൊച്ചിൻ എയർപോട്ടിലെത്തി.
തൃശൂർ അന്തിക്കാട് പാന്തോട് പൊറ്റേക്കാട്ട് ബാലൻ മകൻ വൈശാഖ്, കാരമുക്ക് കോക്കാട്ട് കറപ്പൻ മകൻ രഘു, ഇരിങ്ങാലക്കുട വെള്ളാനിക്കര കുറ്റിക്കാട്ട്പറമ്പിൽ ചന്ദ്രൻ മകൻ വിജീഷ് , കാറളം കൊല്ലായിൽ സുരേഷ് മകൻ കിരൺ എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്. ഇവരെ സ്വീകരിക്കാൻ തൊഴിൽ ഉടമ രതീഷ് മുടവങ്ങാട്ടിലിന്റെ നേതൃത്വത്തിൽ കൂട്ടുകാരും കുടുംബാംഗങ്ങളും എറണാകുളത്ത് നിന്ന് നോർക്ക അധികൃതരുമെത്തി. കഴിഞ്ഞ മേയ് രണ്ടിന് കൊൽക്കത്തയിൽ ബുദ്ധക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണത്തിന് തൊഴിൽ ഉടമ രതീഷ് മുടവങ്ങാട്ടിൽ ഉൾപ്പെടെ എട്ട് പേർ പോയിരുന്നു. രതീഷ് അടക്കം നാലുപേർ ആദ്യം പോന്നു. പിന്നാലെ കോറമണ്ഡൽ എക്‌സ്പ്രസിൽ വരുമ്പോഴാണ് നാലുപേർ ട്രെയിൻ അപകടത്തിൽപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |