ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നിലനിർത്തി. ഒരു മാസം മുമ്പ് നടന്ന അത്‌റ്റിക് മീറ്റിലും കേരളം ജേതാക്കളായിരുന്നു. ഇതോടെ ഓവറോൾ ചാമ്പ്യൻഷിപ്പും കേരളത്തിന്റെ പേരിലായി. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തമിഴ്‌നാടിനെയാണ് കേരളം പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ 27 ഗോളടിച്ച കേരള ക്യാപ്റ്റൻ സിജോ ജോർജ് മാൻ ഓഫ് ദ മാച്ച് ആയി. 30 മിനിറ്റിന്റെ രണ്ട് പകുതികളായായിരുന്നു മത്സരം. ശ്യാം മോഹൻ (ഗോളി), സാം ആന്റണി, അബ്ദുൾ ഹമീദ്, അബ്ദുൾ മുനീർ, എം.ആർ. വിനീഷ്, മുഹമ്മദ് അജ്നാസ്, ഷാരോൺ, നിഖിൽ മനോജ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ, മദ്ധ്യപ്രദേശ് തുടങ്ങി 10 ടീമുകളാണ് പങ്കെടുത്തത്. ആലപ്പുഴ സ്വദേശി മുഹമ്മദ് ബിലാലാണ് കോച്ച്. സെറിബ്രൽ പാൾസി സ്പോർട്ട്സ് അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി ആർ ഗിരിജാ കുമാരിയാണ് കേരളാ ടീം മാനേജർ. പ്രസിഡൻ്റ് കെ.എൻ ഗോപാലകൃഷ്ണൻ , അസിസ്റ്റൻറ് കോച്ച് അഭിരാജ്.ആർ, ഗോകുൽ കൃഷ്ണൻ എന്നിവരാണ് ടീമിനൊപ്പം ഉള്ളത്.
ഒരു സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കമാണ് ഒരു മാസം മുൻപ് നടന്ന അത്‌ലറ്റിക് മീറ്റിൽ കേരളം ഒന്നാമതായത്. 100 മീറ്റർ ഓട്ടത്തിൽ സാം ആന്റണി(കൊല്ലം) സ്വർണം നേടി. പി ഷാരോൺ (കോഴിക്കോട്) 100 മീറ്റർ ഓട്ടം, സി.എം നാഫി (കോഴിക്കോട്) ക്ലബ് ത്രോ, നിഖിൽ മനോജ് (എറണാകുളം) 400 മീറ്റർ ഓട്ടം, ബി.ബിച്ചു (ആലപ്പുഴ) 100 മീറ്റർ ഓട്ടത്തിലും വെള്ളി നേടി. നാഫിക്ക് ഷോട്ട് പുട്ടിലും നിഖിൽ മനോജിന് 100 മീറ്റർ ഓട്ടത്തിലും വെങ്കലമുണ്ട്. ശ്യാം മോഹൻ (കാസർകോട്) ഷോട്ട് പുട്ട് സിജോ ജോർജ്ജ് (തിരുവനന്തപുരം) 100 മീറ്റർ ഓട്ടം, റിയ കോശി (ആലപ്പുഴ), 200 മീറ്റർ ഓട്ടം, ജ്യോതിഷ് പ്രദീപ് (എറണാകുളം) ഷോട്ട്പുട്ടിലും വെങ്കലം നേടി.
ജീവിതകാലം മുഴുവൻ പരിചരണം വേണ്ടി വരുന്ന സെറിബ്രൽ പാഴ്സി ബാധിച്ചവർ എന്നാൽ കായികവിനോദത്തിലേർപ്പെടുമ്പോൾ മാസങ്ങൾ കൊണ്ട് കൈവരിക്കാവുന്ന പ്രവർത്തന നേട്ടങ്ങൾ ആഴ്ചകൾ കൊണ്ട് സാദ്ധ്യമാകുന്നുണ്ട്. എല്ലാവരും മുന്നോട്ട് വന്നാൽ ഈ കുരുന്നു കായിക താരങ്ങൾക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.
ആർ. ഗിരിജകുമാരി, സെക്രട്ടറി ,സെറിബ്രൽ പാഴ്സി അസോ. കേരള, ടീം മാനേജർ കേരള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |