തിരുവനന്തപുരം:എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ പാസായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്.എഫ്.ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് വഴിവിട്ട സഹായം ലഭിച്ചെന്ന് വ്യക്തമാണ്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്.സി പരീക്ഷയിൽ പോലും എസ്.എഫ്.ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. ഇത്തരം നടപടികൾക്കെതിരെ അന്വഷണം വേണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |