SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.15 PM IST

സോളാർ സമരം: സി. ദിവാകരന്റെ പരാമർശം സി.പി.ഐ ചർച്ച ചെയ്യും

p

തിരുവനന്തപുരം: സോളാർ സമരവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് സി. ദിവാകരൻ

നടത്തിയ വിവാദ പരാമർശം മുന്നണിക്കും പാർട്ടിക്കും തിരിച്ചടിയായിരിക്കെ,

സി.പി.ഐയുടെ അടുത്ത നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി പദവികളിൽ നിന്ന് ദിവാകരൻ ഒഴിവായെങ്കിലും, പാർട്ടി പ്രസിദ്ധീകരണ വിഭാഗമായ പ്രഭാത് ബുക്സിന്റെ ചുമതലയിൽ തുടരുന്നുണ്ട്.

ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ചില അംഗങ്ങൾ ദിവാകരനെതിരെ രംഗത്തെത്തി. ആത്മകഥ എഴുതുന്നത് ദിവാകരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെങ്കിലും , പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം പുറത്ത്

നടത്തരുതായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. സോളാർ വിഷയത്തിൽ ശക്തിയായ രാഷ്ട്രീയസമരമാണ് ഇടതുമുന്നണി നടത്തിയത്.സ്വന്തം രാഷ്ട്രീയ പോരാട്ടത്തെ തള്ളിപ്പറയുന്നത് രാഷ്ട്രീയമായി പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു.വിഷയം അടുത്ത നിർവാഹക സമിതിയിൽ പരിശോധിക്കാമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

"ആ ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങി കണാ കുണാ റിപ്പോർട്ട് എഴുതിവച്ചു" എന്നാണ് ദൃശ്യമാദ്ധ്യമങ്ങളോട് ദിവാകരൻ പറഞ്ഞത്. എന്നാൽ, സോളാർ കമ്മിഷന്റെ ഫീസിന്റെ കാര്യമാണ് താൻ പറഞ്ഞതെന്ന് പിന്നീട് ദിവാകരൻ വിശദീകരിച്ചിരുന്നു.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യു.ഡി.എഫും രംഗത്തെത്തി.

എം.എൻ സ്മാരക നവീകരണ ഫണ്ട് പിരിവിന്റെ പുരോഗതി യോഗം വിലയിരുത്തി. 10 കോടിയിൽ 9 കോടിയോളം പിരിഞ്ഞു കിട്ടി. മലബാർ ജില്ലകളിൽ നിന്നാണ് ഫണ്ട് വരവിൽ കുറവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.