ന്യൂഡൽഹി: ഒഡിഷാ ട്രെയിൻ അപകടം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും തിരിച്ചറിയാതെ 101 മൃതദേഹങ്ങൾ. ഭുവനേശ്വർ എയിംസ് അധികൃതർ ഇവ തിരിച്ചറിയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. ഛിന്നഭിന്നവും വികൃതവുമായ നിലയിലുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിനാകുന്നില്ല. എന്നാൽ ഇവ അധികനാൾ സൂക്ഷിക്കാനാകില്ലെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹങ്ങൾ കേടാകാതിരിക്കണമെങ്കിൽ മരണം നടന്ന് 12മണിക്കൂറിനുള്ളിൽ എംബാമിംഗ് നടത്തണമായിരുന്നു. എന്നാൽ, എയിംസിൽ മൃതദേഹങ്ങൾ ലഭിച്ചപ്പോഴേക്കും 30 മണിക്കൂർ കഴിഞ്ഞിരുന്നു. അതേസമയം ബന്ധുക്കൾക്ക് തിരിച്ചറിയാൻ ഡി.എൻ.എ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഭുവനേശ്വർ എയിംസിൽ ഞായറാഴ്ച 123 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. ഇവ കൂടുതൽ അഴുകുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്ന് എയിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ബിശ്വാസ് പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ പാരദീപ് തുറമുഖത്ത് നിന്ന് അഞ്ചോളം ഫ്രീസറുകൾ കൊണ്ടുവന്നു. 30-40 വീതം മൃതദേഹങ്ങൾ വയ്‌ക്കാൻ ശേഷിയുള്ളവയാണിവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |