ഗുവാഹത്തി: നാഗാലാൻഡിൽ പട്ടിയിറച്ചി നിരോധനം നീക്കി ഗുവാഹത്തി ഹൈക്കോടതി. പട്ടിയിറച്ചി ഇറക്കുമതിയും വിൽപനയുമൊക്കെ നേരത്തെ സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. ഈ നിരോധനമാണ് ഹൈക്കോടതി നീക്കിയത്.
പട്ടിയിറച്ചി നാഗാലാൻഡുകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണെന്നും, നിരവധി പേരുടെ ഉപജീവന മാർഗം കൂടിയാണ് പട്ടിയിറച്ചി വിൽപനെയെന്നും ജസ്റ്റിസ് മാർലി വങ്കുഗ് ചൂണ്ടിക്കാട്ടി. കൂടാതെ ഗോത്രവർഗക്കാർ പട്ടി മാംസം കഴിക്കുന്നത് അംഗീകരിക്കാതിരിക്കാൻ കാരണമൊന്നുമില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
നാഗാലാൻസ് ചീഫ് സെക്രട്ടറിയാണ് പട്ടിയിറച്ചി വിൽപന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതിനെതിരെ കൊഹിമ മുൻസിപ്പൽ കൗൺസിലിലെ വ്യാപാരികൾ കോടതിയെ സമീപിക്കുകയായിരുന്നു. 2020ൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |