SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 AM IST

ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സംഘർഷം; ക്ഷേത്രം അടച്ചുപൂട്ടി ജില്ലാ റവന്യൂ കമ്മീഷണർ

temple

ചെന്നെെ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന ക്ഷേത്രം അടച്ചുപൂട്ടി സീൽ ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരം ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ഈ ക്ഷേത്രത്തിലെ പ്രവേശനത്തെ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഈ തർക്കം സംഘർഷത്തിൽ കലാശിച്ചപ്പോഴാണ് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ എസ്. രവിചന്ദ്രൻ ഉത്തരവിട്ടത്.

രണ്ട് കൂട്ടർക്കും താൽപര്യമുള്ള ഒരു വ്യവസ്ഥ ഉണ്ടാകുന്നത് ത് വരെ ക്ഷേത്രം അടച്ചിടാനാണ് തീരുമാനം. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മേൽപതി ഗ്രാമത്തിൽ അമ്മൻ ക്ഷേത്രത്തെ ചൊല്ലിയുള്ള സംഘർഷം ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് റവന്യൂ കമ്മീഷൻ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച നോട്ടീസും ക്ഷേത്രമതിലിൽ പതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് സംഘ‌ർഷം നടക്കുന്നത്.

ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ മൂന്ന് പട്ടികജാതി യുവാക്കൾ ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ ശ്രമിച്ചപ്പോൾ ഉയർന്ന ജാതിക്കാർ ആക്രമിക്കുകയായിരുന്നു. ഈ സംഭവം ഗ്രാമത്തിനുള്ളിൽ മാത്രല്ല സമീപ പ്രദേശങ്ങളിലും ക്രമസമാധന പ്രശ്നങ്ങൾക്ക് കാരണമായി. ആരാധന തങ്ങളുടെ മൗലികാവകാശമാണെന്ന് പറഞ്ഞ് ദലിതർ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും നടത്തി.

വിഷയം ചർച്ചയായതിന് പിന്നാലെ ക്ഷേത്രത്തിൽ ആരാധന നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ദളിത് പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു. ചില ഉയർന്ന ജാതിക്കാർ ഇത് അവരുടെ പ്രത്യേക ക്ഷേത്രമാണെന്ന് അവകാശപ്പെട്ടു. എന്നാൽ സംസ്ഥാനത്തെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റിന്റെ (എച്ച്ആർആർ) പരിധിയിലാണ് ക്ഷേത്രം വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനെ തുടർന്ന് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ വില്ലുപുരം എം എൽ എ ഡി രവികുമാർ, ജില്ലാ കലക്ടർ സി പളനി എന്നിവർ ചർച്ച നടത്തി. ഇരുകൂട്ടരുമായി നാലുവട്ടം സമാധാന ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. മേയ് 25 നടന്ന അവസാന ചർച്ചയ്ക്ക് പിന്നാലെ ഗ്രാമം സംഘർഷഭരിതമായി. തുടർന്നാണ് ക്ഷേത്രം അടച്ചുപൂട്ടിയത്. ഗ്രാമത്തിൽ പൊലീസ് സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TEMPLE, VILLUPURAM, CASTEISM, CASTE TENSIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.