തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജപ്പുര സ്വദേശി സുധീഷിനെ കോടതി ആറ് വർഷം കഠിന തടവിനും 25,000രൂപ പിഴയ്ക്കും ശിക്ഷിച്ചു.പ്രതിയുടെ വീട്ടിലെത്തിയ അയൽവാസിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആജ് സുദർശനാണ് കേസ് പരിഗണിച്ചത്.ടി.വി കാണാൻ അയൽ വീട്ടിൽ പോയിരുന്ന അനുജത്തിയെ അന്വേഷിച്ചാണ് പെൺകുട്ടി പ്രതിയുടെ വീട്ടിലെത്തിയത്.പ്രതിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.കുതറിയോടിയ പെൺകുട്ടി ഉടൻ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.പൂജപ്പുര പൊലീസാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |