ലണ്ടൻ: ഓസ്ട്രേലിയക്കാരനായ ആൻജെ പോസ്‌റ്റെകോഗ്ലൗവിനെ പുതിയ പരിശീലകനായി നിയമിച്ച് ഇംഗ്ലീഷ് ക്ളബ് ടോട്ടൻഹാം. ഇതോടെ ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ ഓസ്ട്രേലിയക്കാരനായ ആദ്യ പരിശീലകൻ എന്ന റെക്കാഡും ആൻജെ സ്വന്തമാക്കി. നാല് വർഷത്തെ കരാറിൽ ടോട്ടൻഹാമിലെത്തിയ പോസ്‌റ്റെകോഗ്ലൗ ജൂലായ് ഒന്നിന് സ്ഥാനമേൽക്കും.
ആന്റോണിയോ കോണ്ടെയ്ക്ക് പകരമാണ് 57 കാരനായ ആൻജെ ടോട്ടൻഹാമിലെത്തുന്നത്. സ്കോട്ടിഷ് ക്ളബ് കെൽറ്റിക്കിൽ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ് .
മുൻ ഓസ്‌ട്രേലിയൻ ദേശീയ ടീം അംഗമായ ആൻജെ സൗത്ത് മെൽബൺ ക്ലബ്ബിനെ പരിശീലിപ്പിച്ചാണ് പരിശീലകനായി അരങ്ങേറ്റം നടത്തിയത്. ക്ലബ്ബിന് ദേശീയ സോക്കർ ലീഗ് കിരീടവും ഓഷ്യാന ക്ലബ്ബ് ചാമ്പ്യൻഷിപ്പും നേടിക്കൊടുത്ത ശേഷം ഓസ്‌ട്രേലിയൻ അണ്ടർ 17, അണ്ടർ 20 ദേശീയ ടീമുകളെയും പരിശീലിപ്പിച്ചു. അതിനുശേഷം ബ്രിസ്‌ബേൻ റോറിനെ പരിശീലിപ്പിച്ച പോസ്‌റ്റെകോഗ്ലൗ 2013 മുതൽ 2017 വരെ ഓസ്‌ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലകനായി. 2014, 2018 ഫുട്‌ബാൾ ലോകകപ്പുകൾക്ക് യോഗ്യത നേടിക്കൊടുക്കാനും 2015 എ.എഫ്.സി ഏഷ്യൻ കപ്പ് നേടിക്കൊടുക്കാനും പരിശീലകന് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |