ന്യൂഡൽഹി: ബി.എസ്.എൻ.എല്ലിന് 89,047 കോടി രൂപയുടെ മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 4ജി / 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ചെലവടക്കമാണിത്. ഇതുവഴി ബി.എസ്.എൻ.എല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടിയിൽ നിന്ന് 2,10,000 കോടിയാകും.
പുതിയ സ്‌പെക്‌ട്രത്തിലൂടെ ബി.എസ്.എൻ.എല്ലിന് ഇന്ത്യയൊട്ടാകെ 4ജി, 5ജി സേവനങ്ങളും, അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്.ഡബ്ലിയു.എ) സേവനങ്ങളും ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്ക് (സി.എൻ.പി.എൻ) സേവനങ്ങളും നൽകാനാകും.
ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനുമയി 2019ലാണ് കേന്ദ്രസർക്കാർ ആദ്യ പുനഃരുദ്ധാരണ പാക്കേജ് കൊണ്ടുവന്നത്- 69,000 കോടി രൂപ. 2022ൽ 1.64 ലക്ഷം കോടിയുടെ രണ്ടാമത്തെ പാക്കേജും നടപ്പാക്കി. ഇതിന്റെ ഫലമായി 2021-22 സാമ്പത്തിക വർഷം മുതൽ കമ്പനികൾ ലാഭം നേടിത്തുടങ്ങി. ബി.എസ്.എൻ.എല്ലിന്റെ കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടിയായി.
ബി.എസ്.എൽ.എൽ സ്‌പെക്‌ട്രവും തുകയും
700 മെഗാഹെർട്സ്- 46,338.60 കോടിരൂപ
3300 മെഗാഹെർട്സ്- 26,184.20 കോടി
26 ജിഗാഹെർട്സ്- 6,564.93 കോടി
2500 മെഗാഹെർട്സ്- 9,428.20 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |